കൊച്ചി നഗരത്തിലെ ഒരു ഹോസ്പിറ്റലിലേക്ക് രോഗിയെ സന്ദർശിക്കാനുള്ള യാത്രയാണ് സന്ദർഭം...
കാത്തുനില്പ് വളരെ വിരസമാണ്. ദീർഘനേരത്തെ കാത്തുനില്പിന് ശേഷമാണ് ഒരു കെ.എസ്. ആർ.ടി.സി. ബസ് വന്നത്. അതിലാവട്ടെ സീറ്റൊന്നും ഒഴിവില്ല. കൊച്ചി വരെ നിന്നു പോകുന്ന കാര്യം ആലോചിച്ചപ്പോ ഒരു പിൻവിളി ഉണ്ടായെങ്കിലും ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കാതെ കിട്ടിയതാവട്ടെ എന്നുകരുതി കേറി.
കണ്ടതുപോലെയല്ല കാര്യങ്ങൾ, ഭാഗ്യ പരീക്ഷണത്തിന് നിൽക്കാതിരുന്നത് നന്നായി എന്നു പിന്നീടാണ് മനസിലായത്. കണ്ട്ക്ടറെ കണ്ടാൽ കണ്ണിച്ചോരയില്ലാത്ത മനുഷ്യനാന്നു തോന്നുമെങ്കിലും യുണീഫോമിൻറെ ഉള്ളിൽ ഒരു നല്ല മനസ്സ് ഉണ്ടെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത് ( സ്ത്രീകൾ മാത്രം ). നിൽക്കുന്ന സ്ത്രീകളെ സീറ്റ് കണ്ടുപിടിച്ച് ഇരുത്തുന്നുണ്ടായിരുന്നു ആ മഹാമനസ്കൻ. അങ്ങനെ എനിക്കും കിട്ടി ഒരു സീറ്റ്. സ്ത്രീകളുടെ സീറ്റിൽ ഇരുന്നു എന്ന കുറ്റത്തിന് പ്രായമായ ( ഏകദേശം 50-55 വയസ്സ് ) ഒരു ചേട്ടനെ ആ കണ്ട്ക്ടർ എഴുന്നേൽപിച്ചു വിട്ടു. മഹാമനസ്കതയുടെ " ആദ്യ ഇര". സംവരണ സീറ്റ് ഒഴിപ്പിക്കൽ ആയി പിന്നീട് അദ്ദേഹത്തിന്റെ പണി. എഴുന്നേറ്റു മാറേണ്ടി വന്നവരെല്ലാം ദൂര യാത്ര ചെയ്യുന്നവരായതിനാൽ അവരെല്ലാം കണ്ട്ക്ടറെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. സംവരണ സീറ്റിൽ ഇരുന്ന നിങ്ങളല്ലേ കുറ്റക്കാർ , ഞാൻ എൻറെ ഡ്യൂട്ടി ചെയ്തു അത്രേ ഉള്ളു എന്നായിരുന്നു കണ്ട്ക്ടറുടെ ഭാവം. പകുതിയിലധി കം വരുന്ന പുരുഷ പ്രജകൾ ഈ ഒഴിപ്പിക്കലോടെ ഇരിക്കാനും നിൽ ക്കാനും സ്ഥലമില്ലാതെ നിന്നു വട്ടം കറങ്ങുന്നത് കാണേണ്ടിവന്നു. പുറകിലിരിക്കുന്ന സ്ത്രീകളെ എഴുന്നേല്പിച്ചു വിടാത്തെ എന്തേ? സംവരണമില്ലാത്ത സീറ്റ് പോലും ഞങ്ങൾക്കില്ലേ? എന്നൊക്കെ ചോദ്യങ്ങൾ എഴുന്നേറ്റു മാറേണ്ടി വന്ന "ഇര " കളിൽ നിന്നും ഉയർന്നു.
സ്ത്രീകളെ കുറ്റപ്പെടുതുന്നതല്ല; എന്നാലും സംഗതി ശരിയല്ലേ? സംവരണം ചെയ്തു ഒഴിച്ചിട്ട സീറ്റ് കൂടാതെ എല്ലാ സീറ്റും സ്ത്രീകൾ കയ്യടക്കിയാൽ പാവം പുരുഷൻമാർ എന്തു ചെയ്യും? അവർ ആരോട് പരാതി പറയും? അവർക്കും വേണ്ടേ സീറ്റ് സംവരണം?


